Apr 20, 2010

പാര്‍ക്ക്‌ വിയ


ബീടോയെ ഞാന്‍ ആരാധിക്കുന്നില്ല. ആ കഥാപാത്രമായി തീരാന്‍ ശ്രമം നടത്തുന്നുമില്ല. പകരം ആ കഥാപാത്രത്തിന്റെ ആത്മാവില്‍ കുടികൊണ്ടു അതിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു . ഇത് പോലിപ്പിക്കലല്ല. സംവിധായകനും ശബ്ദ മിശ്രകനും സിനിമയില്‍ ഉടനീളം പ്രയോഗിച്ച നിശബ്ദതയാണു ഈ കഥാപാത്രതോട് തന്മയീഭാവം തോന്നിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇവിടെ സിനിമ നമുക്ക് ഒരു വ്യത്യസ്ത കാഴ്ചയാവുന്നു . ഇങ്ങനെ വ്യത്യസ്ത കാഴ്ചയും കേള്‍വിയും അനുഭവവും പ്രദാനം ചെയ്യുന്ന സിനിമയാണ് എന്റിക് രേവീരോ സംവിധാനം ചെയ്ത പാര്‍ക്ക്‌ വിയ .

നിങ്ങള്‍ ഒരു നഗരവാസിയാനെന്ഗില്‍ ഈ സിനിമ പ്രദാനം ചെയ്യുന്ന ശാന്തതയും സ്വസ്ഥതയും നിങ്ങള്ക്കു ജീവിതത്തില്‍ ഒരിക്കലും ലഭിച്ചിട്ടുണ്ടാവില്ല . അത് നിങ്ങളെ ഒരു പക്ഷെ ഭ്രാന്തനാക്കാനു ഇടയുണ്ട് .

നമ്മള്‍ നമ്മളോട് ഏറ്റവും നന്നായി സംവദിക്കുന്നത് ശാന്തമായ ഒരു സ്ഥലത്ത് ഒറ്റക്കിരിക്കുംബോഴാണ് . വീട്ടിലിരിക്കുമ്പോള്‍ വീടിലുള്ള പല അചന്ജല വസ്തുക്കള്‍ കാഴ്ചകളായി നമ്മുടെ മുന്പിലുണ്ടാവാരുണ്ട് . എന്നാല്‍ ആ ഇടം നിബ്ദമാനെന്ഖില്‍ കാഴ്ച്ചക്ളൊടൊപ്പം തന്നെ ആന്തരിക സംവേദനം സാധ്യമാവുന്നു. ചുരുക്കി പറഞ്ഞാല്‍ നിബ്ദമായോരിടത്തെ കാഴ്ചകള്‍ ആന്തരിക സംവേദനത്തിന് (ഇന്ട്ര പേര്‍സണല്‍ കംമുനിക്കെഷന് ) ഒരു തടസ്സമാവില്ലെന്നര്‍ത്ഥം . ഒരു പക്ഷെ ആന്തരിക സംവേദനം ഏറ്റവും കൂടുതല്‍ പ്രേക്ഷകന് സാധ്യമായ ഒരു സിനിമയായിരിക്കാം പാര്‍ക്ക്‌ വിയ .

സിനിമയിലെ കേന്ദ്ര കഥാപാത്രം ജീവിക്കുന്നത് ഒരു ഒഴിഞ്ഞ ബംഗ്ലാവിലാണ് . ബംഗ്ലാവിന്റെ മേല്നോട്ടകാരനാന്നിദ്ദേഹമ് . പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ശബ്ദങ്ങളില്‍ നിന്ന് പൂര്‍ണമായും അകന്നു നിന്ന് ഒറ്റയ്ക്ക് കഴിയുന്നയാളാണു ബീട്ടോ. മൂന്നോ നാലോ ചെറിയ പ്രവൃത്തികളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ഒരു ദിവസം . അതുകൊണ്ട് തന്നെ ആ വളരെ നേര്‍ത്ത ചില ബ്ദങ്ങളുടെ സാന്നിദ്യമേ ഈ സിനിമ ആവശ്യപ്പെടുന്നുള്ളൂ .

രാവിലെ എഴുന്നേറ്റു ബീട്ടോ പല്ല് തേക്കുമ്പോള്‍ വായില്‍ അവശേഷിക്കുന്ന ടൂത്ത് പേസ്റ്റ് തുപ്പാന്‍ ഓരോ കാഴ്ചക്കാരനും മുതിരുകയാണ് . സിനിമ പ്രദാനം ചെയ്യുന്ന നിബ്ദത ആയിരിക്കാം സ്വന്തം അസ്തിത്വ ബോധം മറന്നു ബീട്ടോയുടെ കൂടെ സഞ്ചരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുനത് .

ഉന്തുവണ്ടിയില്‍ ഭക്ഷണവും പച്ചക്കറികളും വില്‍ക്കുന്നവരെ പോലും ഇത് വരെ സമീപിക്കാത്തവനാണ് ബീട്ടോ .ഏകാന്തതയ്ക്കും നിബ്ദതക്കും വേണ്ടി പരിസരത്തെ മരങ്ങളില്‍ നിന്നും പഴങ്ങള്‍ പറിച്ചു കഴിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോവുന്ന ഒരു കിഴവന്‍ . കാണാന്‍ ഒരു ചന്ദവുമില്ലാത്ത , പാട്ടോ , എന്തിനു , പേരിനു ബ്ദം പോലുമില്ലാത്ത ഒരു സിനിമ രണ്ടു മണിക്കൂര്‍ പ്രേക്ഷകനെ പിടിചിരുത്തുകയാണ് .

പൊടുന്നനെ ഒരു ദിവസം ബംഗ്ലാവിന്റെ ഉടമസ്ഥന്‍ അത് വില്‍ക്കാന്‍ തീരുമാനിക്കുന്നു . വര്‍ഷങ്ങള്‍ക്കു ശേഷം നഗരത്തിലേക്ക് തന്റെ കാറില്‍ സഞ്ചരിക്കുകയാണ് ബീട്ടോ .ചില്ല് ഗ്ലാസിട്ടു അടച്ച കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇരമ്പി വരുന്ന വാഹനങ്ങളുടെയും ഫാക്ടറി സൈറന്റെയും ബ്ദം ബീട്ടോയെക്കാലധികം പ്രേക്ഷകരെ അസ്വസ്തരാക്കുന്നുണ്ട് . സ്വാഭാവിക ബ്ദങ്ങള്‍ ബീട്ടോയെപ്പോലെ പ്രേക്ഷകനും കര്‍ണ്ണ കഠൊരമായി അനുഭവപ്പെടുകയാണ് . സിനിമ പ്രേക്ഷകനെ അമ്പതു മിനിട്ടിനുള്ളില്‍ മറ്റൊരു ബീട്ടോയാക്കി തീര്‍ക്കുകയായിരുന്നു . എങ്ങനെയെങ്കിലും ബീട്ടോയോടൊപ്പം ഓടി വന്നു കാറില്‍ കയറി കതകടച്ചു ബംഗ്ലാവിലേക്ക് മടങ്ങാന്‍ ഓരോ പ്രേക്ഷകനും വെപ്രാളപ്പെടുന്നു . ഇതാണ് സിനിമയിലെ ബ്ദ നിയന്ത്രണത്തിന്റെ മാസ്മരികത .

ബംഗ്ലാവിന്റെ താക്കോല്‍ ഉടമസ്ഥന് കൈമാറുന്ന ദിവസം ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങി നഗരത്തിന്റെ ഭീകരമായ ബ്ദതിലേക്ക് നിസ്സഹായനായി ഇറങ്ങാന്‍ തയ്യാരാവുംബോഴാനു അദ്ദേഹത്തിന് മുന്‍പില്‍ ഉടമസ്ഥന്‍ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്നത് .

വം കോരാന്‍ കൈക്കോട്ടുമായി വീടിനകത്ത് നിന്നും എത്തുന്ന ബീട്ടോ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു ക്തിയില്‍വത്തിന്റെ തല തല്ലി തകര്‍ക്കുന്ന ബ്ദം മാത്രം സ്ക്രീനില്‍ ബാക്കി . അടുത്ത സീനില്‍ കാണുന്നത് ഒരു ജയിലും അവിടെ വീണ്ടും സന്തോഷവാനായി കഴിയുന്ന ബീട്ടോയെയുമാണ് .

സിനിമ അനുഭവിപ്പിച്ച നിബ്ദടയുടെ മഹാമാന്ദ്രികതക്കപ്പുറത്തു സമൂഹത്തില്‍ നിന്ന് വിടുതല്‍ വാങ്ങി സ്വയം തീര്‍ത്ത തുരുത്തുകളിലേക്ക് ഒതുങ്ങാന്‍ ശ്രമിക്കുന്ന ഏതോരാളിലും ഒരു കുറ്റവാളി വളരുന്നുണ്ടെന്ന ഒരു മഹത്തായ സന്ദേശം ഈ സിനിമ നല്‍കുന്നു .

No comments: