ജെ. ദേവികയുടെ 'മാധ്യമങ്ങളിലെ ന്യൂനപക്ഷങ്ങള്‍' എന്ന ക്ലാസ്സ് ഈയിടെ കേള്‍ക്കാനിടയായി ….സംവാദങ്ങളിലൂടെ ക്ലാസ്സ് മുറുകി . ചോദ്യങ്ങളില്‍ നിന്നാണല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുന്നത് ഉത്തരങ്ങളില്‍ നിന്നും പുതിയ ചോദ്യങ്ങളും . എന്നാല്‍ അന്നുണ്ടായ സംവാദം എന്റ്റെ ഉള്ളില്‍ കുറച്ചു നാളായുണ്ടായ ഒരു ചെറിയ ചോദ്യത്തിന് വലിയ ഒരു ഉത്തരം തന്നു .സാഹചര്യം ഞാന്‍ വിശദമാക്കാം .
ഈയിടെ മലയാളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക മാധ്യമ ലോകത്തേക്കുള്ള തന്റ്റെ കടന്നു വരവിനെ ഏറെ പശ്ചാത്തപിച്ചു കൊണ്ട് എന്നോട് പറയുകയുണ്ടായി .മാനാജ്മെന്റ്റ് സമീപനത്തോടുള്ള ഇഷ്ടക്കേടും, വാസ്ത്തവ വിരുദ്ധവും വികൃതവുമായ വാര്‍ത്ത കെട്ടിച്ചമക്കുന്നതിലുള്ള അത്രിപ്തിയുമാണ് ഈ പശ്ചാത്തപത്തിന് പിന്നിലെന്ന് ഞാന്‍ കരുതി . എന്നാല്‍ കാരണം ആരഞ്ഞപ്പോള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു മറുപടി . ഒരു സ്ത്രീക്ക് മാധ്യമ ലോകത്ത് പിടിച്ചു നില്‍കാന്‍ഏറെ ബുദ്ധിമുട്ടണം എന്നായിരുന്നു മറുപടി . ഭര്‍ത്താവും കുട്ടികളും ഉള്ള ഒരു സ്ത്രീക്ക് അത്ര എളുപ്പമല്ല മാധ്യമാലോകത്തുള്ള നിലനില്പെന്നു പറഞ്ഞു . ഭര്‍ത്താവിനു വെച്ച് വിളംബണ്ടേ , കുട്ടിയുടെ കൂടെ എപ്പോഴും ഉണ്ടാവണ്ടേ എന്ന് എന്നോട് മറു ചോദ്യം ചോദിച്ചപ്പോള്‍ കുട്ടികളും ഭര്‍്ത്താക്കന്മാരുമുള്ള എത്രയോ സ്ത്രീകള്‍ മാധ്യമ ലോകതുണ്ടല്ലോ എന്ന് ഞാന്‍് മറുചോദ്യവും ചോദിച്ചു . എന്നാല്‍ ആ സ്ത്രീകളുടെ ഭര്‍തൃ സ്നേഹത്തെ കുറിച്ച് ഇവര്‍ പ്രകടിപ്പിച്ച സന്ദേഹങ്ങള്‍ എന്നെ രോഷം കൊള്ളിച്ചു എന്ന് പറയേണ്ടതില്ലല്ലോ .സ്നേഹമുള്ള 'അമ്മ ജേര്‍ണലിസ്റ്റ്' ഞാന്‍ മാത്രമേ ഉള്ളൂ എന്ന ഒരു മുഖഭാവവും. നന്നായി തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എന്നുള്ള വാസ്തവ വിരുദ്ധമായ ഒരു മെയില്‍ ശുവനിസ്റ്റ് സോസ്സൈട്ടിയുടെ വിലാപം അതില്‍ ഒളിഞ്ഞു കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു . അതും ഈ പറയുന്നത് അറിയപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാകുമ്പോള്‍ വിഷയം ഗൌരവമേറിയതാകുന്നു . ന്യൂനപക്ഷ്നഗലോടുള്ള ഇവരുടെ സമീപനം സ്ത്രീശാക്തീകരണം എന്നീ ദൌത്യങ്ങില്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ഇവര്‍ എത്ര മാത്രം പരാജിതയാകം എന്ന ആശന്ക എന്റ്റെ മനസ്സില്‍ ഉടലെടുത്തു. ഗാര്‍ഹിക ജോലികളെ ഒരു ജോലിയായി കാണേണ്ട ആവശ്യമുണ്ടോ? പ്രത്യേകിച്ച് സ്ത്രീയും പുരുഷനും ഒരുമിച്ചു ഈ പ്രവൃത്തികള്‍ പങ്കു വച്ച് മുന്നോട്ടു പോകുമ്പോള്‍ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു . എന്നാല്‍ കുഞ്ഞിനു പനി വന്നു കരയുമ്പൊഴൊ ശാഠ്യം പിടിക്കുമ്പോഴോ അവിടെ ഫെമിനിസ്റ്റുകള്‍ എന്തൊക്കെ പറഞ്ഞാലും ഒരു പുരുഷന് ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളില്‍ പരിമിതി ഉണ്ടെന്നു പറഞ്ഞു കൊണ്ട് എന്നെ പ്രതിരോധത്തിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു .ഞാന്‍ നിശഃബ്ദയായി .
ഇതും മനസ്സില്‍ പേറി നടക്കുന്ന ഒരു ദിവസമാണ് അപ്രതീക്ഷിതമായി ജെ. ദേവികയും വിധു വിന്സേന്ടും വേദി പങ്കിടുന്ന ഒരു പരിപാടിയില്‍ കേള്വിക്കാരിയാകന്‍് ഇടയായത് . സംവാദങ്ങള്‍ എനിക്ക് ഉത്തരങ്ങള്‍ തന്നോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇല്ല . എന്നാല്‍ ആ വേദിയിലെ ഒരു പ്രത്യേക ഫ്രെയിം എന്റ്റെ ഉള്ളില്‍ ഉദിച്ച പല സാധാരണ ചോദ്യങ്ങള്‍ക്കുമുള്ള ഉറച്ച ഉത്തരമാണ് എനിക്ക് നല്‍കിയത് . ജെ ദേവിക സംസാരിക്കുമ്പോള്‍ വിധു വിന്സെന്ട് വേദിയിലിരിക്കുന്നു. കൂടെ കുഞ്ഞുമുണ്ട്. കുഞ്ഞിടക്ക് വളകിലുക്കുകയും അവിടെ ഓടി നടക്കുകയും ചെയുന്നു . അത്ബുധമെന്നു പറയട്ടെ കേള്‍വിക്കാരെ അഭിസംബോദന ചെയ്തു സംസാരിക്കുന്ന ദേവികക്ക് ഒരു തരത്തിലുള്ള ദിസ്ട്രാക്ഷനും ആ കുഞ്ഞിന്ടെ കളിചിരികള്‍ ഉണ്ടാക്കിയില്ല പകരം സംവാദത്തിനിടയില്‍ കുട്ടിയെ കളിപ്പിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത് .
"കുടുംബവും കുട്ടികളും ഞങ്ങള്‍ക്കുമുണ്ട് . നല്ല വിദ്യാഭ്യാസത്തോടും സാമൂഹ്യ ബോധത്തോടും കൂടി അവര്‍ വളരുന്നു, ഞങ്ങളോടൊപ്പം കൂടുതല്‍ കാഴ്ചകള്‍ കണ്ടും വ്യതസ്തമായ അനുഭവങ്ങളിലൂടെയും. ഇവിടെ കുഞ്ഞുങ്ങള്‍ക്ക് ഞങ്ങള്‍ അമ്മ മാത്രമല്ല എന്ത് കാര്യവും തുറന്നു പറയാന്‍ സാധിക്കുന്ന ഒരു സുഹൃത്ത് കൂടിയാണ്" . പറയാതെ പറഞ്ഞ ഈ വാക്കുകളാണ് ആ ഫ്രെയിം എനിക്ക് നല്‍കിയത് അതോടൊപ്പം തന്നെ എല്ലാ കുടുംബ വ്യവസ്ഥിതികളേയും യാഥാര്ത്ഥൃത്തോടെ സമീപിക്കുന്ന, നിലം തൊട്ടു സംസാരിക്കുന്ന, അസ്സല്‍ സ്ത്രീകളെ ഞാന്‍ ഇവരില്‍ കണ്ടു . സുഹൃത്തുക്കളെ നിങ്ങള്‍ ഞങള്‍ക്കാവേശഃമാണ്, ധൈര്യവും.....