Apr 29, 2010

വേദിയിലെ സ്ത്രീ അസ്സല്‍ അമ്മ തന്നെ, സന്ദേഹം വേണ്ട



ജെ. ദേവികയുടെ 'മാധ്യമങ്ങളിലെ ന്യൂനപക്ഷങ്ങള്‍' എന്ന ക്ലാസ്സ്‌ ഈയിടെ കേള്‍ക്കാനിടയായി ….സംവാദങ്ങളിലൂടെ ക്ലാസ്സ്‌ മുറുകി . ചോദ്യങ്ങളില്‍ നിന്നാണല്ലോ ഉത്തരങ്ങള്‍ ഉണ്ടാവുന്നത് ഉത്തരങ്ങളില്‍ നിന്നും പുതിയ ചോദ്യങ്ങളും . എന്നാല്‍ അന്നുണ്ടായ സംവാദം എന്റ്റെ ഉള്ളില്‍ കുറച്ചു നാളായുണ്ടായ ഒരു ചെറിയ ചോദ്യത്തിന് വലിയ ഒരു ഉത്തരം തന്നു .സാഹചര്യം ഞാന്‍ വിശദമാക്കാം .

ഈയിടെ മലയാളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തക മാധ്യമ ലോകത്തേക്കുള്ള തന്റ്റെ കടന്നു വരവിനെ ഏറെ പശ്ചാത്തപിച്ചു കൊണ്ട് എന്നോട് പറയുകയുണ്ടായി .മാനാജ്മെന്റ്റ് സമീപനത്തോടുള്ള ഇഷ്ടക്കേടും, വാസ്ത്തവ വിരുദ്ധവും വികൃതവുമായ വാര്‍ത്ത കെട്ടിച്ചമക്കുന്നതിലുള്ള അത്രിപ്തിയുമാണ് ഈ പശ്ചാത്തപത്തിന് പിന്നിലെന്ന് ഞാന്‍ കരുതി . എന്നാല്‍ കാരണം ആരഞ്ഞപ്പോള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു മറുപടി . ഒരു സ്ത്രീക്ക് മാധ്യമ ലോകത്ത് പിടിച്ചു നില്‍കാന്‍ഏറെ ബുദ്ധിമുട്ടണം എന്നായിരുന്നു മറുപടി . ഭര്‍ത്താവും കുട്ടികളും ഉള്ള ഒരു സ്ത്രീക്ക് അത്ര എളുപ്പമല്ല മാധ്യമാലോകത്തുള്ള നിലനില്പെന്നു പറഞ്ഞു . ഭര്‍ത്താവിനു വെച്ച് വിളംബണ്ടേ , കുട്ടിയുടെ കൂടെ പ്പോഴും ഉണ്ടാവണ്ടേ എന്ന് എന്നോട് മറു ചോദ്യം ചോദിച്ചപ്പോള്‍ കുട്ടികളും ഭര്‍്ത്താക്കന്മാരുമുള്ള എത്രയോ സ്ത്രീകള്‍ മാധ്യമ ലോകതുണ്ടല്ലോ എന്ന് ഞാന്‍് മറുചോദ്യവും ചോദിച്ചു . എന്നാല്‍ ആ സ്ത്രീകളുടെ ഭര്‍തൃ സ്നേഹത്തെ കുറിച്ച് ഇവര്‍ പ്രകടിപ്പിച്ച സന്ദേഹങ്ങള്‍ എന്നെ രോഷം കൊള്ളിച്ചു എന്ന് പറയേണ്ടതില്ലല്ലോ .സ്നേഹമുള്ള 'അമ്മ ജേര്‍ണലിസ്റ്റ്' ഞാന്‍ മാത്രമേ ഉള്ളൂ എന്ന ഒരു മുഖഭാവവും. നന്നായി തൊഴിലെടുക്കുന്ന സ്ത്രീകള്‍ ഗാര്‍ഹിക ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുന്നു എന്നുള്ള വാസ്തവ വിരുദ്ധമായ ഒരു മെയില്‍ ശുവനിസ്റ്റ് സോസ്സൈട്ടിയുടെ വിലാപം അതില്‍ ഒളിഞ്ഞു കിടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു . അതും ഈ പറയുന്നത് അറിയപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തക കൂടിയാകുമ്പോള്‍ വിഷയം ഗൌരവമേറിയതാകുന്നു . ന്യൂനപക്ഷ്നഗലോടുള്ള ഇവരുടെ സമീപനം സ്ത്രീശാക്തീകരണം എന്നീ ദൌത്യങ്ങില്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ഇവര്‍ എത്ര മാത്രം പരാജിതയാകം എന്ന ആശന്ക എന്റ്റെ മനസ്സില്‍ ഉടലെടുത്തു. ഗാര്‍ഹിക ജോലികളെ ഒരു ജോലിയായി കാണേണ്ട ആവശ്യമുണ്ടോ? പ്രത്യേകിച്ച് സ്ത്രീയും പുരുഷനും ഒരുമിച്ചു ഈ പ്രവൃത്തികള്‍ പങ്കു വച്ച് മുന്നോട്ടു പോകുമ്പോള്‍ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു . എന്നാല്‍ കുഞ്ഞിനു പനി വന്നു കരയുമ്പൊഴൊ ശാഠ്യം പിടിക്കുമ്പോഴോ അവിടെ ഫെമിനിസ്റ്റുകള്‍ എന്തൊക്കെ പറഞ്ഞാലും ഒരു പുരുഷന് ചെയ്തു കൊടുക്കാവുന്ന കാര്യങ്ങളില്‍ പരിമിതി ഉണ്ടെന്നു പറഞ്ഞു കൊണ്ട് എന്നെ പ്രതിരോധത്തിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു .ഞാന്‍ നിശഃബ്ദയായി .

ഇതും മനസ്സില്‍ പേറി നടക്കുന്ന ഒരു ദിവസമാണ് അപ്രതീക്ഷിതമായി ജെ. ദേവികയും വിധു വിന്സേന്ടും വേദി പങ്കിടുന്ന ഒരു പരിപാടിയില്‍ കേള്വിക്കാരിയാകന്‍് ഇടയായത് . സംവാദങ്ങള്‍ എനിക്ക് ഉത്തരങ്ങള്‍ തന്നോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇല്ല . എന്നാല്‍ ആ വേദിയിലെ ഒരു പ്രത്യേക ഫ്രെയിം എന്റ്റെ ഉള്ളില്‍ ഉദിച്ച പല സാധാരണ ചോദ്യങ്ങള്‍ക്കുമുള്ള ഉറച്ച ഉത്തരമാണ് എനിക്ക് നല്‍കിയത് . ജെ ദേവിക സംസാരിക്കുമ്പോള്‍ വിധു വിന്സെന്ട് വേദിയിലിരിക്കുന്നു. കൂടെ കുഞ്ഞുമുണ്ട്‌. കുഞ്ഞിടക്ക് വളകിലുക്കുകയും അവിടെ ഓടി നടക്കുകയും ചെയുന്നു . അത്ബുധമെന്നു പറയട്ടെ കേള്‍വിക്കാരെ അഭിസംബോദന ചെയ്തു സംസാരിക്കുന്ന ദേവികക്ക് ഒരു തരത്തിലുള്ള ദിസ്ട്രാക്ഷനും ആ കുഞ്ഞിന്ടെ കളിചിരികള്‍ ഉണ്ടാക്കിയില്ല പകരം സംവാദത്തിനിടയില്‍ കുട്ടിയെ കളിപ്പിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത് .

"കുടുംബവും കുട്ടികളും ഞങ്ങള്‍ക്കുമുണ്ട്‌ . നല്ല വിദ്യാഭ്യാസത്തോടും സാമൂഹ്യ ബോധത്തോടും കൂടി അവര്‍ വളരുന്നു, ഞങ്ങളോടൊപ്പം കൂടുതല്‍ കാഴ്ചകള്‍ കണ്ടും വ്യതസ്തമായ അനുഭവങ്ങളിലൂടെയും. ഇവിടെ കുഞ്ഞുങ്ങള്‍ക്ക്‌ ഞങ്ങള്‍ അമ്മ മാത്രമല്ല എന്ത് കാര്യവും തുറന്നു പറയാന്‍ സാധിക്കുന്ന ഒരു സുഹൃത്ത്‌ കൂടിയാണ്" . പറയാതെ പറഞ്ഞ ഈ വാക്കുകളാണ് ആ ഫ്രെയിം എനിക്ക് നല്‍കിയത് അതോടൊപ്പം തന്നെ എല്ലാ കുടുംബ വ്യവസ്ഥിതികളേയും യാഥാര്ത്ഥൃത്തോടെ സമീപിക്കുന്ന, നിലം തൊട്ടു സംസാരിക്കുന്ന, അസ്സല്‍ സ്ത്രീകളെ ഞാന്‍ ഇവരില്‍ കണ്ടു . സുഹൃത്തുക്കളെ നിങ്ങള്‍ ഞങള്‍ക്കാവേശഃമാണ്, ധൈര്യവും.....

Apr 20, 2010

പാര്‍ക്ക്‌ വിയ


ബീടോയെ ഞാന്‍ ആരാധിക്കുന്നില്ല. ആ കഥാപാത്രമായി തീരാന്‍ ശ്രമം നടത്തുന്നുമില്ല. പകരം ആ കഥാപാത്രത്തിന്റെ ആത്മാവില്‍ കുടികൊണ്ടു അതിനോടൊപ്പം സഞ്ചരിക്കുകയായിരുന്നു . ഇത് പോലിപ്പിക്കലല്ല. സംവിധായകനും ശബ്ദ മിശ്രകനും സിനിമയില്‍ ഉടനീളം പ്രയോഗിച്ച നിശബ്ദതയാണു ഈ കഥാപാത്രതോട് തന്മയീഭാവം തോന്നിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇവിടെ സിനിമ നമുക്ക് ഒരു വ്യത്യസ്ത കാഴ്ചയാവുന്നു . ഇങ്ങനെ വ്യത്യസ്ത കാഴ്ചയും കേള്‍വിയും അനുഭവവും പ്രദാനം ചെയ്യുന്ന സിനിമയാണ് എന്റിക് രേവീരോ സംവിധാനം ചെയ്ത പാര്‍ക്ക്‌ വിയ .

നിങ്ങള്‍ ഒരു നഗരവാസിയാനെന്ഗില്‍ ഈ സിനിമ പ്രദാനം ചെയ്യുന്ന ശാന്തതയും സ്വസ്ഥതയും നിങ്ങള്ക്കു ജീവിതത്തില്‍ ഒരിക്കലും ലഭിച്ചിട്ടുണ്ടാവില്ല . അത് നിങ്ങളെ ഒരു പക്ഷെ ഭ്രാന്തനാക്കാനു ഇടയുണ്ട് .

നമ്മള്‍ നമ്മളോട് ഏറ്റവും നന്നായി സംവദിക്കുന്നത് ശാന്തമായ ഒരു സ്ഥലത്ത് ഒറ്റക്കിരിക്കുംബോഴാണ് . വീട്ടിലിരിക്കുമ്പോള്‍ വീടിലുള്ള പല അചന്ജല വസ്തുക്കള്‍ കാഴ്ചകളായി നമ്മുടെ മുന്പിലുണ്ടാവാരുണ്ട് . എന്നാല്‍ ആ ഇടം നിബ്ദമാനെന്ഖില്‍ കാഴ്ച്ചക്ളൊടൊപ്പം തന്നെ ആന്തരിക സംവേദനം സാധ്യമാവുന്നു. ചുരുക്കി പറഞ്ഞാല്‍ നിബ്ദമായോരിടത്തെ കാഴ്ചകള്‍ ആന്തരിക സംവേദനത്തിന് (ഇന്ട്ര പേര്‍സണല്‍ കംമുനിക്കെഷന് ) ഒരു തടസ്സമാവില്ലെന്നര്‍ത്ഥം . ഒരു പക്ഷെ ആന്തരിക സംവേദനം ഏറ്റവും കൂടുതല്‍ പ്രേക്ഷകന് സാധ്യമായ ഒരു സിനിമയായിരിക്കാം പാര്‍ക്ക്‌ വിയ .

സിനിമയിലെ കേന്ദ്ര കഥാപാത്രം ജീവിക്കുന്നത് ഒരു ഒഴിഞ്ഞ ബംഗ്ലാവിലാണ് . ബംഗ്ലാവിന്റെ മേല്നോട്ടകാരനാന്നിദ്ദേഹമ് . പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ശബ്ദങ്ങളില്‍ നിന്ന് പൂര്‍ണമായും അകന്നു നിന്ന് ഒറ്റയ്ക്ക് കഴിയുന്നയാളാണു ബീട്ടോ. മൂന്നോ നാലോ ചെറിയ പ്രവൃത്തികളില്‍ ഒതുങ്ങി നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ ഒരു ദിവസം . അതുകൊണ്ട് തന്നെ ആ വളരെ നേര്‍ത്ത ചില ബ്ദങ്ങളുടെ സാന്നിദ്യമേ ഈ സിനിമ ആവശ്യപ്പെടുന്നുള്ളൂ .

രാവിലെ എഴുന്നേറ്റു ബീട്ടോ പല്ല് തേക്കുമ്പോള്‍ വായില്‍ അവശേഷിക്കുന്ന ടൂത്ത് പേസ്റ്റ് തുപ്പാന്‍ ഓരോ കാഴ്ചക്കാരനും മുതിരുകയാണ് . സിനിമ പ്രദാനം ചെയ്യുന്ന നിബ്ദത ആയിരിക്കാം സ്വന്തം അസ്തിത്വ ബോധം മറന്നു ബീട്ടോയുടെ കൂടെ സഞ്ചരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുനത് .

ഉന്തുവണ്ടിയില്‍ ഭക്ഷണവും പച്ചക്കറികളും വില്‍ക്കുന്നവരെ പോലും ഇത് വരെ സമീപിക്കാത്തവനാണ് ബീട്ടോ .ഏകാന്തതയ്ക്കും നിബ്ദതക്കും വേണ്ടി പരിസരത്തെ മരങ്ങളില്‍ നിന്നും പഴങ്ങള്‍ പറിച്ചു കഴിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോവുന്ന ഒരു കിഴവന്‍ . കാണാന്‍ ഒരു ചന്ദവുമില്ലാത്ത , പാട്ടോ , എന്തിനു , പേരിനു ബ്ദം പോലുമില്ലാത്ത ഒരു സിനിമ രണ്ടു മണിക്കൂര്‍ പ്രേക്ഷകനെ പിടിചിരുത്തുകയാണ് .

പൊടുന്നനെ ഒരു ദിവസം ബംഗ്ലാവിന്റെ ഉടമസ്ഥന്‍ അത് വില്‍ക്കാന്‍ തീരുമാനിക്കുന്നു . വര്‍ഷങ്ങള്‍ക്കു ശേഷം നഗരത്തിലേക്ക് തന്റെ കാറില്‍ സഞ്ചരിക്കുകയാണ് ബീട്ടോ .ചില്ല് ഗ്ലാസിട്ടു അടച്ച കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ഇരമ്പി വരുന്ന വാഹനങ്ങളുടെയും ഫാക്ടറി സൈറന്റെയും ബ്ദം ബീട്ടോയെക്കാലധികം പ്രേക്ഷകരെ അസ്വസ്തരാക്കുന്നുണ്ട് . സ്വാഭാവിക ബ്ദങ്ങള്‍ ബീട്ടോയെപ്പോലെ പ്രേക്ഷകനും കര്‍ണ്ണ കഠൊരമായി അനുഭവപ്പെടുകയാണ് . സിനിമ പ്രേക്ഷകനെ അമ്പതു മിനിട്ടിനുള്ളില്‍ മറ്റൊരു ബീട്ടോയാക്കി തീര്‍ക്കുകയായിരുന്നു . എങ്ങനെയെങ്കിലും ബീട്ടോയോടൊപ്പം ഓടി വന്നു കാറില്‍ കയറി കതകടച്ചു ബംഗ്ലാവിലേക്ക് മടങ്ങാന്‍ ഓരോ പ്രേക്ഷകനും വെപ്രാളപ്പെടുന്നു . ഇതാണ് സിനിമയിലെ ബ്ദ നിയന്ത്രണത്തിന്റെ മാസ്മരികത .

ബംഗ്ലാവിന്റെ താക്കോല്‍ ഉടമസ്ഥന് കൈമാറുന്ന ദിവസം ബംഗ്ലാവില്‍ നിന്ന് പടിയിറങ്ങി നഗരത്തിന്റെ ഭീകരമായ ബ്ദതിലേക്ക് നിസ്സഹായനായി ഇറങ്ങാന്‍ തയ്യാരാവുംബോഴാനു അദ്ദേഹത്തിന് മുന്‍പില്‍ ഉടമസ്ഥന്‍ ഹൃദയാഘാതം വന്നു മരിച്ചു വീഴുന്നത് .

വം കോരാന്‍ കൈക്കോട്ടുമായി വീടിനകത്ത് നിന്നും എത്തുന്ന ബീട്ടോ പ്രേക്ഷകരുടെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു ക്തിയില്‍വത്തിന്റെ തല തല്ലി തകര്‍ക്കുന്ന ബ്ദം മാത്രം സ്ക്രീനില്‍ ബാക്കി . അടുത്ത സീനില്‍ കാണുന്നത് ഒരു ജയിലും അവിടെ വീണ്ടും സന്തോഷവാനായി കഴിയുന്ന ബീട്ടോയെയുമാണ് .

സിനിമ അനുഭവിപ്പിച്ച നിബ്ദടയുടെ മഹാമാന്ദ്രികതക്കപ്പുറത്തു സമൂഹത്തില്‍ നിന്ന് വിടുതല്‍ വാങ്ങി സ്വയം തീര്‍ത്ത തുരുത്തുകളിലേക്ക് ഒതുങ്ങാന്‍ ശ്രമിക്കുന്ന ഏതോരാളിലും ഒരു കുറ്റവാളി വളരുന്നുണ്ടെന്ന ഒരു മഹത്തായ സന്ദേശം ഈ സിനിമ നല്‍കുന്നു .