Dec 26, 2009

പൊക്കിഷം അവശേഷിപ്പിച്ചത്‌


വൈകാരികമായി അലട്ടുന്ന സിനിമകളാണ്‌ ചേരന്‍ സിനിമയുടെ മുഖമുദ്ര. പൊക്കിഷവും ഇതില്‍ നിന്ന്‌ വ്യത്യസ്തമല്ല. എത്ര പറഞ്ഞാലും പുതുമ നിലനില്‍ക്കുന്ന പ്രണയവും കാത്തിരിപ്പും വിരഹവുമെല്ലാം ഒരുപോലെ ഹൃദയ സ്പര്‍ശിയായിത്തീരൂകയാണ്‌ പൊക്കിഷത്തില്‍. എഴുപതുകളിലെ പ്രണയത്തിണ്റ്റെ എക ആശയവിനിമയോപാധിയയ എഴുത്തുകളിലൂടെയാണ്‌ സിനിമ പുരോഗമിക്കുന്നതു.പാടിപ്പഴകിയ വിഷയത്തെ പ്രേക്ഷകര്‍ക്കു ഏറ്റെടുക്കാന്‍ കഴിഞ്ഞതു ആവിഷ്കാരത്തിലെ പുതുമകൊണ്ടാണ്‌.മാനവികതയിലൂന്നിയ മര്‍ക്ക്സിസത്തിണ്റ്റെ വഴികളിലൂടെ സഞ്ചരിക്കുന്നവനാണ്‌ സിനിമയിലെ പ്രധാന കഥപാത്രമായ ലെനിന്‍.തനിക്കു ചുറ്റുമുള്ളവരെ സഹായിക്കാനുള്ള മനോാഭാവം ലെനിനിലേപ്പൊഴും ഉയരുന്നതു ആശയത്തിണ്റ്റെ പിന്‍ബലത്തിലാണ്‌.നദീറയും ലെനിനും തമ്മിലുള്ള സൌഹാര്‍ദ്ധതിണ്റ്റെ വളര്‍ച്ച കത്തുകളിലൂടെയാണ്‌ സാക്ഷാത്കരിക്കുന്നത്‌.
എതൊരു സിനിമയുടെയും മുഖ്യ ഘടകങ്ങളില്‍ ഒന്നാണു ചമയം. ചമയത്തിലെ പാളിച്ചകള്‍ വൃദ്ധയായ നദീറ എന്ന കഥാപാത്രത്തെ ശക്തിപ്പെടുത്താന്‍ പദ്മപ്രിയ നടത്തിയ പരിശ്രമങ്ങളെ വ്യഥാവിലാക്കി എന്ന്‌ വേണം പറയാന്‍. ചുളിവുകളില്ലാത്ത ചുണ്ടുകളും പ്രായം തോന്നിപ്പിക്കാന്‍ മുഖത്തൂ നടത്തിയ പരീക്ഷണങ്ങളും വൃദ്ധയായ നദീറ എന്ന കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നതില്‍ നിന്നും പ്രേക്ഷകനെ വിലക്കി.പ്രണയ ഗാനങ്ങളുടെ അനാവശ്യ ദൈര്‍ഘ്യം സിനിമയുടെ ഒഴുക്കിനെ ബാധിച്ച മറ്റൊരു പ്രധാന ഘടകമാണു. പ്രവചനീയമായ കഥ പ്രേക്ഷകരുടെ പ്രതീക്ഷകളുടെ നിറവും കെടുത്തി.എന്നാലും സിനിമയുടെ അവസാന രംഗങ്ങങ്ങളില്‍ നിന്നെന്തെല്ലാമോ അവര്‍ പ്രതീക്ഷിച്ചു കൊണ്ടേയിരുന്നു.
എത്ര കുട്ടികളുണ്ടു എന്ന ചോദ്യത്തിനോടു കണ്ണ്‌ നിറഞ്ഞുകൊണ്ടുഎനിക്കൊന്നും പറയാന്‍ കഴിയുന്നില്ലെന്ന നദീറയുടെ മറുപടിയില്‍ നിന്ന്‌ അവള്‍ അവിവാഹിതയായി ഇക്കാലമത്രയും കഴിയുകയായിരാന്നു എന്നു മനസ്സില്ലാക്കാന്‍ കഴിയാത്തവരാണു പ്രേക്ഷകര്‍ എന്നു ചേരന്‍ എന്തു കൊണ്ടു തെറ്റിദ്ധരിച്ചു എന്നതു അദ്ഭുതപെടുത്തുന്നു. ‘നിനക്കു വേണ്ടി വിവാഹം കഴിക്കാതെ എന്നെ നിന്നില്‍ നിന്നകറ്റിയ വീട്ടുകാരോടു പ്രതികാരം ചെയ്തുഎന്ന്‌ നദീറ ആത്മഗതമായി നല്‍കുന്ന വിശദീകരണം സിനിമയില്‍ നിന്നും അതിലുപരി ചേരനില്‍ നിന്നും പ്രതീക്ഷിച്ചില്ല എന്ന പരിഭവം അവശേഷിപിച്ചുകൊണ്ടാണു ഓരോ പ്രേക്ഷകനും തിയറ്ററില്‍ നിന്നിറങ്ങിയത്‌.എങ്കിലും മതബോധവും രാഷ്ട്രീയവും എത്രകാലത്തോളം പ്രണയത്തിനു വിലങ്ങു തടിയാകുമോ കാലത്തോളം സിനിമകളുടെ പ്രസക്തിയും ഏറിവരും എന്നു സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തുകകൂടി ചെയ്യുന്നു. പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ കലാസംവിധായകനായ വൈരബാലണ്റ്റെ സംഭാവന എടുതുപറയേണ്ടിയിരിക്കുന്നു.

ദി ബ്ലെസ്സിംഗ്




സ്വന്തം കുഞ്ഞിനെ രക്ഷിക്കാനായി കണ്ണു ദാനം ചെയ്ത അമ്മയുടെ കഥകളും മാതൃത്വത്തിണ്റ്റെ ധീരതയും നിര്‍വൃതിയുമെല്ലാം ഒട്ടേറെ സിനിമകളുടെ കഥകളൊ ഉപകഥകളൊ ആയിത്തീര്‍ന്നിട്ടുണ്ട്‌. എന്നാല്‍ ഇതില്‍ നിന്നും വിപരീതമായി സമൂഹം ഇച്ചിക്കുന്ന തരത്തിലുള്ള മാതൃഭാവം തണ്റ്റെ കുഞ്ഞിനൊടു പുലര്‍ത്താന്‍ കഴിയാത്ത മനോനിലയിലെത്തുന്ന കാതറീന്‍ എന്ന സ്ത്രീയുദെ കഥയാണുദി ബ്ളസ്സിംഗ്‌
അധികാര മനോഭാവം പുലര്‍ത്തുന്ന അമ്മയുടെ ആജ്ഞകള്‍ അനുസരണയൊടെ കേട്ടുവളര്‍ന്ന ഒരുപെണ്‍കുട്ടി തനിക്കു കുഞ്ഞുണ്ടാകുമ്പോള്‍ കുഞ്ഞിണ്റ്റെ ആഗ്രഹങ്ങള്‍ക്കൊത്തു ജീവിക്കാന്‍ നിര്‍ബന്ധിതയാവുകയാണ്‌.സ്വന്തം കുഞ്ഞിനോടുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്ത കാതറീന്‍ എന്ന അമ്മ ചുറ്റുമുള്ളവര്‍ക്കിടയില്‍ പാപിയായിത്തീരുകയാണു. കുഞ്ഞിണ്റ്റെ കരച്ചിലിനും തൂക്കക്കുറവിനും ഉത്തരവാദി താനെന്ന പാപിയായ അമ്മയാണെന്ന ബോധം അവളെ മനോവിഭ്രാന്തിയിലക്കു നയിക്കുന്നു. പിന്നീടു തണ്റ്റെ കുഞ്ഞിനെ വളര്‍ത്താന്‍ തണ്റ്റേതായ ഇടം കുടുംബത്തില്‍ വേണമെന്നു തണ്റ്റെ ഭര്‍ത്താവിനൊടും അമ്മയൊടും കലഹിച്ച്‌ വീടുവിട്ടുപോകാന്‍ ധൈര്യം കാണിക്കുന്നവളുമാണു കാതറീന്‍.
അമ്മയൊടുള്ള അടുപ്പകുറവും ഭര്‍ത്താവിണ്റ്റെ അസാന്നിധ്യവും കാതറീണ്റ്റെ ഉത്തരവാധിത്വം വര്‍ധിപ്പിക്കുന്നു. ആത്മസംഘര്‍ഷങ്ങളെല്ലാം കുഞ്ഞിനോടുള്ള വിപ്രതിപത്തിക്ക്‌ ആക്കം കൂട്ടുകയാണു ഫലത്തില്‍ ചെയ്യുന്നതു. എന്നാല്‍ നിസ്സഹായമായ തണ്റ്റെ അവസ്ഥയെ മനസ്സിലാക്കാന്‍ ശ്രമിക്കാതെനീ പാപിയാണു കുറ്റക്കാരിയാണുഎന്നു പറയാന്‍ മാത്രമെ ഭര്‍ത്താവിനും അമ്മയ്ക്കും ആകുന്നുള്ളൂ.
അമ്മയാകട്ടെ സഹോദരിയാകട്ടെ സ്വന്തമ്മായ ഇടം എവിടെ ഒരു വ്യക്തിക്കു ലഭിക്കുന്നോ അവിടെ അവള്‍ക്കു തണ്റ്റെ ഉതരവാദിത്വങ്ങല്‍ നിറവേറ്റാന്‍ സധിക്കും എന്നു തെളിയിച്ചു കൊണ്ടാണു സിനിമ അവസാനിക്കുന്നതു. അമ്മയെന്നും അച്ചനെന്നുമുള്ള വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ നിന്നു കൊണ്ടു ഉത്തരവാധിത്വം നിറവേറ്റണമെന്ന ചില ധാരണകളെ പൊളിച്ചെഴുതുന്ന സിനിമ കൂടിയാണുദി ബ്ളസ്സിംഗ്‌